മുംബയ്: കൊവിഡ് താണ്ഡവമായുന്ന മഹാരാഷ്ട്രയ്ക്ക് മറ്റൊരു ആഘാതമായി നിസർഗ ചുഴലിക്കാറ്റ് നാളെ മുംബയ് തീരം തൊടും. നൂറുവർഷത്തിനിടെ ആദ്യമായി മുംബയിൽ എത്തുന്ന ചുഴലിക്കാറ്റ് തീരം തൊടുമ്പോൾ 120 കിലോമീറ്റർ വേഗത്തിൽ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തീവ്ര ന്യൂന മർദ്ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇന്ന് രാത്രിയോടെ നിസർഗ തീവ്ര ചുഴലിക്കാറ്റായി മാറും.
പനാജിക്ക് 280 കിലോമീറ്റർ അകലെയാണ് നിസർഗയുടെ നിലവിലെ സ്ഥാനം. നിസർഗ നാളെ വൈകിട്ട് വടക്കൻ മഹാരാഷ്ട്രയിൽ തീരം തൊടും. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. റായിഗഡിലെ അലിബാഗിലൂടെ കരയിലേക്ക് വീശുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മുംബയിൽ അതി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. കൊവിഡ്മ രോഗികൾ ഉൾപ്പെടെ മുംബയിൽ നിന്ന് പതിനായിരത്തോളം പേരെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്.. സമീപ ജില്ലകളായ താനെ, പാൽഗർ, റെയ്‌ഗഡ്, രത്‌നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിലും ജാഗ്രതാനിർദ്ദേശമുണ്ട്.. രാഷ്ട്ര, ഗുജറാത്ത് തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യൻ തീരത്ത് ഒരു മാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് നിസർഗ. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി സംസാരിച്ച് കേന്ദ്രസർക്കാരിന്റെ എല്ലാവിധ പിന്തുണയും അറിയിച്ചിട്ടുണ്ട്.