covid-

ന്യൂഡൽഹി: രണ്ട് ലക്ഷത്തിലധികം ജനങ്ങൾ രോഗബാധിതരായതായി അറിയുമ്പോഴും കൊറോണ വൈറസിന്റെ വലിയ രോഗബാധ ഇനി വരാനിരിക്കുന്നതേയുള്ളൂ എന്ന സൂചന നൽകുകയാണ് സർക്കാർ. വെറും മൂന്ന് മാസം കൊണ്ടാണ് ഇത്രവലിയ നിലയിൽ രോഗബാധ രാജ്യത്തുണ്ടായത്. 'രോഗം ഗുരുതരമാകുന്ന സ്ഥിതിയിൽ നിന്ന് വളരെയകലെയാണ് നമ്മൾ. സമൂഹവ്യാപനത്തിനെ കുറിച്ച് ആശങ്കപ്പെടാതെ രോഗം എത്രകണ്ട് ബാധിച്ചു എന്ന് നാം അറിയണം. ഐസിഎംആറിലെ ശാസ്ത്രജ്ഞ നിവേദിത ഗുപ്ത പറയുന്നു. ഐസിഎംആർ 34000 പേരിൽ നിന്ന് ശരീര സ്രവങ്ങൾ ശേഖരിച്ച് പരിശോധന നടത്തി. ഇതിന്റെ ഫലം അറിയാനായി കാത്തിരിക്കുകയാണ്.

ജോൺ ഹോപ്കിൻസ് സർവ്വകലാശാല ട്രാക്കർ അനുസരിച്ച് ഇന്ത്യ വൈറസ് ബാധയിൽ ഏഴാം സ്ഥാനമാണ്. സമാന രീതിയിൽ ജനസംഖ്യയുള്ള രാജ്യങ്ങളിലെ പുതിയ കേസുകളുടെ എണ്ണം ഇന്ത്യയിലെക്കാൾ 22.5% കൂടുതലാണ്. മരണസംഖ്യയോ 55.2% കൂടുതലും. കേസുകളെ കുറിച്ച് കൂടുതൽ പഠിക്കുകയും കണ്ടെയ്ൻമെന്റ് സോണുകളെ കൂടുതൽ അറിയാനുമാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

അതേസമയം കൊവിഡ് രോഗികളെ ചികിത്സിക്കാൻ റെംഡെസിവർ മരുന്ന് ഫലപ്രദമാണെന്നും അതിന് അനുമതി നൽകിയെന്നും ഇന്ത്യൻ ഡ്രഗ് കൺട്രോൾ ജനറൽ വി.ജി. സോമാനി അറിയിച്ചു.