ലക്‌നൗ : ക്ലിനിക്കിൽ പരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടർമാർ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. 25കാരിയാണ് ഡോക്ടര്‍മാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ക്ലിനിക്കിന്റെ ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ഡോക്ടര്‍ അഖില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം,ഇരുവരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
വെള്ളിയാഴ്ച അമ്മക്കും സഹോദരനുമൊപ്പം ആശുപത്രിയിലെത്തിയ യുവതിയെ പരിശോധന സമയത്ത് ഒപ്പം വന്ന രണ്ട് പേരെയും പുറത്ത് നിര്‍ത്തി ഡോക്ടര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ പറയുന്നു. മാറിടത്തില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ എതിര്‍ത്ത തന്നെ ബലം പ്രയോഗിച്ചു പീഡിപ്പിക്കുകയായിരുന്നു എന്നാണ് യുവതി പരാതിയില്‍ വ്യക്തമാക്കുന്നത്.വീട്ടിലെത്തിയ ശേഷം യുവതി ഇക്കാര്യത്തെ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് വീട്ടുകാര്‍ ആശുപത്രിയില്‍ തിരിച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയും പൊലീസില്‍ പരാതി നല്‍കുയും ചെയ്തു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.ത്.