തിരുവനന്തപുരം: പൊലീസ് സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന 'പൊൽ-ആപ്പ്'നാളെയെത്തും. ആപ്പ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 'പൊൽ-ആപ്പ്' വഴി പൊലീസിലെ 27 തരം സേവനങ്ങള്‍ ആദ്യഘട്ടത്തിൽ ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ 15 ഓണ്‍ലൈൻ സേവങ്ങള്‍ കൂടി ആപ്പിൽ വരും.
കൊവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ എത്തേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസ് അഭ്യർത്ഥന. പരമാവധി ഓണ്‍ലൈൻ സേവനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രീകൃത ആപ്പ്.
പുതിയ ആപ്പിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് 'പൊല്ലാപ്പെന്നായലോ' എന്ന നിർദ്ദേശിച്ചത്. പൊല്ലാപ്പെന്ന നിർദ്ദേശം നവമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പൊലീസ് ആ പദം പരിഷ്ക്കരിച്ച് 'പൊൽ-ആപ്പ്' ആക്കി മാറ്റി.