pakisthan

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊവിഡ് ശക്തമാകുന്നു. ഇന്നലെ, പുതുതായി 5387 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കൂടിയ നിരക്കാണിത്. 24 മണിക്കൂറിനിടെ 83 പേർ മരിച്ചു. കൊവിഡ് കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ഇടവിട്ടുള്ള ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ശുപാർശ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച ലോക്ക്ഡൗൺ, രണ്ടാഴ്ച ഇളവുകൾ എന്നിങ്ങനെ നിയന്ത്രണങ്ങൾ തുടരണമെന്നാണ് ശുപാർശ. എന്നാൽ ഇത് പ്രാബല്യത്തിൽ വരുത്തിയിട്ടില്ല. ശുപാർശ നടപ്പിലാക്കുന്നത് നിലവിൽ പരിഗണനയിലില്ലെന്ന് പഞ്ചാബ് പ്രവിശ്യ ആരോഗ്യമന്ത്രി യസ്മിൻ റാഷിദ് പറഞ്ഞു. കൊവിഡ് കുറയുന്നുവെന്ന് അവകാശപ്പെട്ട് മെയ് ഒന്നു മുതലാണ് രാജ്യത്ത് ഭാഗിക ഇളവുകൾ നൽകിയത്. മെയ് 22 മുതൽ സമ്പൂർണ ഇളവുകളും നൽകി. മരണം - 2,255. രോഗികൾ - ഒരു ലക്ഷത്തിലധികം.