വാഷിംഗ്ടൺ: കൊവിഡ് ബാധിച്ച എഴുപതുകാരൻ 62 ദിവസം ആശുപത്രിയിൽ ചിലവഴിച്ച തുക 1.1 മില്യൺ ഡോളർ(8.14 കോടി രൂപ). ബില്ലുകണ്ട് ഞെട്ടിയിരിക്കുകയാണ് വയോധികനും കുടുംബവും. മൈക്കല്‍ ഫ്ളോര്‍ എന്ന വയോധികനാണ് കൊവിഡ് ചികിത്സ കഴിഞ്ഞിറങ്ങുമ്പോള്‍ ഇത്രയധികം ആശുപത്രി ബില്‍ ലഭിച്ചത്.
ആശുപത്രിയിൽ ഓരോന്നിന് ചിലവായ തുകയും അക്കമിട്ട് നിരത്തിയ 181 പേജുള്ള ബില്ലുകണ്ട് ഞെട്ടല്‍ മാറാതെ നിൽക്കുകയാണ് കുടുംബാംഗങ്ങള്‍. മൈക്കല്‍ ഫ്ളോര്‍ എന്ന വയോധികനാണ് കൊവിഡ് ചികിത്സ കഴിഞ്ഞിറങ്ങുമ്പോള്‍ ഇത്രയധികം ആശുപത്രി ബില്‍ ലഭിച്ചത്.
മാര്‍ച്ച് നാലിനാണ് യു.എസിലെ ആശുപത്രിയില്‍ മൈക്കല്‍ ഫ്ളോറിനെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്. "കൊവിഡിനെ അതിജീവിച്ചതിൽ എനിക്കിപ്പോൾ കുറ്റബോധം തോന്നുന്നു. അതെന്തുകൊണ്ടാണെന്നറിയുമോ. ആശുപത്രി ബിൽ കണ്ട് തീർച്ചയായും കുറ്റബോധം തോന്നുന്നു"-വയോധികൻ പറഞ്ഞു.
181 പേജുള്ള ബില്ലാണ് ഫ്ളോറിന് ലഭിച്ചത്, ആകെ തുക $1,122,501.04. തീവ്രപരിചരണ മുറിയ്ക്ക് ദിവസേന 9,736 ഡോളറാണ് വാടക. 29 ദിവസത്തെ വെന്റിലേറ്റര്‍ വാടക 82,000 ഡോളര്‍, 42 ദിവസത്തേക്ക് മുറി അണുവിമുക്തമാക്കുന്നതിന് 4,09,000 ഡോളര്‍, രണ്ട് ദിവസം ഗുരുതരാവസ്ഥയിലായതിന്റെ ചികിത്സയ്ക്ക് 1,00,000 ഡോളര്‍. ഇങ്ങനെയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 62 ദിവസത്തോളം അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞു.
അവയവങ്ങളിൽ മാരകമായ അണുബാധയായിരുന്നു ബാധിച്ചത്. രോഗത്തെ തരണം ചെയ്യാൻ സാധിച്ചതിൽ അവർ എന്നെ "മിറാക്കിൾ ചെെൽഡ് "എന്നായിരുന്നു അവിടുത്തെ ആരോഗ്യ വിദഗ്ദ്ധർ വിളിച്ചിരുന്നതെന്നും ഇവർ പറയുന്നു. ചികിത്സയുടെ ഒരു ഘട്ടത്തില്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അവസാനമായി സംസാരിക്കാനും നഴ്സുമാര്‍ അവസരമൊരുക്കിയിരുന്നു. രോഗം ഭേദമായതിനെ തുടര്‍ന്ന് മേയ് അഞ്ചിന് ഫ്ളോറിനെ ഡിസ്ചാര്‍ജ് ചെയ്തു.
മുതിര്‍ന്ന പൗരന്മാര്‍ക്ക് ഗവണ്‍മെന്റ് നല്‍കി വരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ ഫ്ളോറിന് ലഭിക്കുമെന്നതിനാല്‍ സ്വന്തം കയ്യില്‍ നിന്ന് ഇത്രയും തുക നല്‍കേണ്ടി വരില്ല. എന്നാല്‍ ആരോഗ്യപരിപാലനത്തിന് ലോകത്ത് ഏറ്റവുമധികം ചെലവ് വരുന്ന രാജ്യത്ത് തന്നെ പോലെയുള്ളവരുടെ ചികിത്സാ ചിലവിന്റെ ഭാരം നികുതി നല്‍കുന്നവരില്‍ അടിച്ചേല്‍പിക്കപ്പെടുമെന്ന ആശങ്ക ഫ്ളോര്‍ പ്രകടിപ്പിച്ചു. കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കൊവിഡ് ചികിത്സയെ ബാധിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമായി 100 മില്യണ്‍ ഡോളറാണ് യു.എസ് ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.