ന്യൂഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന സംഘർഷത്തിൽ വീരമൃത്യു വരിച്ചത് ഇരുപതോളം ഇന്ത്യൻ സൈനികരാണെന്ന് വിവരം. കേന്ദ്ര സർക്കാരിലെ ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരത്തെ അടിസ്ഥാനപ്പെടുത്തി വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
At least 20 Indian soldiers killed in the violent face-off with China in Galwan valley in Eastern Ladakh. Casualty numbers could rise: Government Sources pic.twitter.com/PxePv8zGz4
— ANI (@ANI) June 16, 2020
അതേസമയം സംഘർഷത്തിൽ 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായും വിവരമുണ്ട്. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ വച്ച് ഇരു രാജ്യങ്ങളുടെ സേനകളും തമ്മിൽ ഏറ്റുമുട്ടിയതിൽ കൊല്ലപ്പെട്ട സൈനികരുടെ സംഖ്യ ഇനിയും ഉയരാമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.
Indian intercepts reveal that Chinese side suffered 43 casualties including dead and seriously injured in face-off in the Galwan valley: Sources confirm to ANI pic.twitter.com/xgUVYSpTzs
— ANI (@ANI) June 16, 2020
അതേസമയം, തങ്ങളുടെ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങൾ കൊണ്ടുപോകാൻ ചൈന പീപ്പിൾസ് ലിബറേഷൻ ആർമി ഹെലികോപ്റ്റർ ഗാൽവാനിലെ നിയന്ത്രണരേഖയിൽ(ലൈൻ ഒഫ് ആക്ച്വൽ കൺട്രോൾ) എത്തിയിട്ടുണ്ടെന്നും വിവരമുണ്ട്. അതേസമയം, ഇന്ത്യൻ-ചൈനീസ് സേനകൾ ഗാൽവാൻ താഴ്‌വരയിൽ നിന്നും പിന്തിരിയുന്നതായും കരസേന അറിയിച്ചിട്ടുണ്ട്.
Increase in Chinese chopper activity observed across the LAC to airlift casualties suffered by them during face-off with Indian troops in Galwan valley: Sources to ANI https://t.co/uMExblXYxq
— ANI (@ANI) June 16, 2020
ഇന്നലെ രാത്രിയാണ് ഇന്ത്യാ-ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ വച്ച് സംഘർഷം സേനകൾ തമ്മിൽ കടുത്ത സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ ഒരു കരസേനാ ഓഫീസറും രണ്ട് സൈനികരും വീരമൃത്യു വരിച്ചുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.
കേണൽ റാങ്കിലുള്ള ബി. സന്തോഷ് ബാബുവാണ് മരണപ്പെട്ടവരിൽ ഒരാളെന്നും വാർത്ത വന്നിരുന്നു. സമാധാനപരമായി ഇന്ത്യ-ചൈന പ്രശ്നം തീർക്കാൻ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായതിന് തൊട്ടുപിന്നാലെയാണ് വീണ്ടും അതിർത്തിയിൽ സംഘർഷമുണ്ടായത്.