hareesh-peradi

മലയാളസിനിമയിലെ തിലകന്റെയും വിനയന്റെയും വിലക്കുകളുടെ കഥ അറിഞ്ഞിരുന്നെങ്കിൽ സുശാന്ത് സിംഗ് രജ് പുത് ഇപ്പോഴും ജീവിച്ചിരുന്നേനെയെന്ന് നടൻ ഹരീഷ് പേരടി. 'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു...മലയാളത്തിലെ ഒതുക്കലുകളെ ധീരമായിനേരിട്ട രണ്ടുപേരെ..മലയാള സിനിമകോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെപോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ'-പേരടി കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'സുശാന്തിനെ പരിചയമുണ്ടായിരുന്നെങ്കിൽ ഈ രണ്ട് മനുഷ്യരെ പറ്റി പറഞ്ഞു കൊടുക്കാമായിരുന്നു...മലയാളത്തിലെ ഒതുക്കലുകളെ ധീരമായിനേരിട്ട രണ്ടുപേരെ..മലയാള സിനിമകോവിഡിനുമുമ്പേ സാമൂഹ്യ അകലം പാലിച്ച് അവരോട് ബന്ധപ്പെടുന്നവരെപോലും നീരിക്ഷണത്തിലാക്കിയ ആ പഴയ കഥ..അതിനെ അവർ അതിജീവിച്ച കഥ അറിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ സുശാന്തിപ്പോഴും നമ്മളോടൊപ്പ്മുണ്ടായിരുന്നേനെ...അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിക്കുന്നവരെ ഇനി തൊഴിൽ ചെയത് ജീവിക്കാൻ സമ്മതിക്കില്ല എന്ന നിലപാട് ജനാധിപത്യ രാജ്യത്ത് ഏതു കാലത്തും ഏതു സ്ഥലത്തും പ്രതിഷേധാർഹമാണ്..ഇനിയും ഇത്തരം ആത്മഹത്യകൾ സംഭവിക്കാതിരിക്കട്ടെ ..'