മലയാള സിനിമിലെ എക്കാലത്തയെും മികച്ച നടന്മാരിൽ ഒരാളായിരുന്നു സുകുമാരൻ. നായകനായും വില്ലനായും സ്വഭാവനടനായുമെല്ലാം സുകുമാരൻ തിളങ്ങി. 23 വർഷങ്ങൾക്ക് മുമ്പ് ഏറെ അപ്രതീക്ഷമായാണ് മരണം സുകുമാരനെ കൂട്ടികൊണ്ടുപോയത്. വ്യത്യസ്‌തതയാർന്ന വേഷങ്ങൾ ധാരാളം സുകുമാരനെ തേടി വന്നെങ്കിലും താരസംഘടനയായ 'അമ്മ'യുടെ 'വിലക്ക്' ഇദ്ദേഹത്തിന് നേരെയും ഉയർന്നു. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര.
ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ-
'മലയാള സിനിമയിലെ തന്റേടി ആയ നടൻ. പ്രണാമം സുകുവേട്ടാ. സിനിമയിൽ കണ്ടു പരിചയം മാതൃമുള്ള ഞാൻ boxer എന്ന എന്റെ സിനിമയിൽ അഭിനയിക്കാൻ സുകുവേട്ടനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ വന്നാൽ തന്റെ പടം നടക്കില്ല. കാരണം അമ്മ എന്ന സംഘടന വിലക്ക് കല്പിച്ചു ദീർഘ നാളായി സിനിമയിൽ ആരും വിളിക്കാതെ തന്റെ ആത്മ രോഷം പരസ്യമായി പ്രകടിപ്പിച്ചു ആരെയും കൂസാതെ തലയുയർത്തി നിൽക്കുന്ന ആ നടനെ അഭിനയിപ്പിക്കാൻ തന്നെ തീരുമാനിച്ചു. അതിന്റെ ഫലം എന്റെ സിനിമയിൽ അഭിനയിക്കുന്ന എല്ലാ അഭിനേതാക്കളെയും അമ്മ വിലക്കി. എന്നാൽ അന്ന് ശ്രീ. മധു സർ ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അന്ന് അദ്ദേഹവുമായി തുടങ്ങിയ ആത്മ ബന്ധം അദ്ദേഹത്തിന്റെ വിയോഗം വരെയും തുടർന്നു. ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു. വംശം എന്ന എന്റെ സിനിമ കഴിഞ്ഞപ്പോൾ അദ്ദേഹം നിർമ്മിക്കുന്ന ഒരു സിനിമ ഞാൻ ചെയ്യാൻ ധാരണ ആയി. അതിന്റെ സ്‌ക്രിപ്‌റ്റ് വർക്കുമായി, munnar കാന്തല്ലൂർ കുറച്ചു ദിവസം താമസിച്ചു തിരിച്ചു വരും വഴി ആണ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുന്നത്'.