mammooty

നടൻ നീരജ് മാധവ് ഫേസ്ബുക്കിൽ കുറിച്ചിട്ട വാക്കുകൾ മലയാള സിനിമാലോകത്ത് വലിയ ചർച്ചയ്ക്ക് വഴിവെച്ചു. അക്കാര്യത്തിൽ അഭിപ്രായം തുറന്നെഴുതുകയാണ് യുവ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മലയാള സിനിമയിൽ നെപ്പോറ്റിസമില്ല എന്നാൽ ഭക്ഷണ കാര്യത്തിൽ ചില വേർതിരുവുകൾ കണ്ടിട്ടുണ്ടെന്ന് ജൂഡ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്രിന്റെ പൂർണ്ണരൂപം

'മലയാള സിനിമയിൽ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ്. അസിസ്റ്റന്റ് ഡറക്ടേർസ്, ക്യാമറ അസിസന്റ്‌സ്, ജൂനിയർസ് ഇവർക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല . അത് മാറും . മാറിക്കൊണ്ടിരിക്കുന്നു.

കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും . കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും . സിനിമയെ കെട്ടിപ്പിടിച്ചു സ്‌നേഹിച്ചാൽ സിനിമ നിങ്ങൾക്ക് മുത്തം തന്നു മുറുകെ പിടിക്കും . മറ്റു പലതിന്റെയും പിറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും'