pic

ന്യൂഡൽഹി: കേരളത്തിലേക്ക് ചാർട്ടേർഡ് വിമാനത്തിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടിയിൽ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിക്കാൻ പറഞ്ഞ കോടതി സംസ്ഥാന സർക്കാരിന്റെ നയത്തിൽ തങ്ങൾ ഇടപെടുന്നില്ലെന്നും പറഞ്ഞു.

കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ നടപടിയെ ചോദ്യം ചെയ്ത് മുതിർന്ന മാദ്ധ്യമപ്രവർത്തകൻ സമർപ്പിച്ച ഹർജിയിന്മേലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. ജസ്റ്റിസ് അശോക് ഭൂഷന്റെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കോടതി നിലപാട് അറിയിച്ചത്.

അതേസമയം, കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള സർക്കാർ തീരുമാനം സംബന്ധിച്ച് ഹൈക്കോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തേടി. വന്ദേഭാരത് മിഷനിൽ വരുന്ന പ്രവാസികൾക്ക് നെഗറ്റീവ് റിസർട്ട് നിർബന്ധമാണോ എന്ന് കേന്ദ്രം അറിയിക്കണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരി​ഗണിക്കും.