photo
പൂട്ട് പൊളിച്ച നിലയിൽ

കൊല്ലം: പുനലൂർ അലിമുക്കിൽ നാല് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം. പണവും സി.സി.ടി.വിയും കവർന്നു. സ്വകാര്യ ഇൻഷ്വറൻസ് കമ്പനിയുടെ ഓഫീസ്, ഇറച്ചിക്കട, മത്സ്യ വിപണനശാല, ഹോട്ടൽ എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഇൻഷ്വറൻസ് ഓഫീസിലെയും, ഇറച്ചിക്കടയിലെയും സി.സി ക്യാമറയും ഹാർഡ് ഡിസ്കുകളും ഉൾപ്പെടെ മോഷ്ടാക്കൾ അപഹരിച്ചു. സ്ഥാപനങ്ങളിലുണ്ടായിരുന്ന പതിനായിരത്തോളം രൂപയും കവർന്നു. ഇൻഷ്വറൻസ് സ്ഥാപത്തിന്റെ മുൻവശത്തെ വാതിലും മറ്റ് മൂന്ന് കടകളുടെ പിൻവാതിലും പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. രാത്രി പന്ത്രണ്ട് മണിയോടെ പൊലീസ് പട്രോളിംഗ് നടന്ന ശേഷമാണ് മോഷണം നടന്നതെന്നാണ് സൂചന. പുനലൂർ പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുപ്പിനെത്തും.