തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ നാല് ഹോട്ട് സ്‌പോട്ടുകൾ കൂടി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടെയ്ൻമെന്റ് സോൺ: വാർഡ് 31), ഇടുക്കി ജില്ലയിലെ കട്ടപ്പന മുനിസിപ്പാലിറ്റി (5,8), രാജകുമാരി (8), തൃശൂർ ജില്ലയിലെ വെള്ളാങ്ങല്ലൂർ (14, 15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ.
അതേസമയം കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ വാർഡ് 23നെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ആകെ 112 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. 1540 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,747 പേർ ഇതുവരെ രോഗമുക്തി നേടി.
ഇന്ന് 138പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം- 17, പാലക്കാട് -16, എറണാകുളം-14 പേര്‍ക്കും, കൊല്ലം, കോട്ടയം -13, ആലപ്പുഴ, തൃശൂർ-12, തിരുവനന്തപുരം - 11, കാസർകോട്- 9 പേര്‍ക്കും, കോഴിക്കോട്, വയനാട്- 5, പത്തനംതിട്ട, ഇടുക്കി -4, കണ്ണൂർ-3 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവർ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 87 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 47 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. കുവൈറ്റ് 43, യു.എ.ഇ.14, ഖത്തർ 14, സൗദി അറേബ്യ 9, ഒമാൻ 4, ബഹറിൻ 1, റഷ്യ 1, നൈജീരിയ 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവർ. മഹാരാഷ്ട്ര 18, തമിഴ്‌നാട് 12, ഡൽഹി 10, പശ്ചിമബംഗാൾ 2, ഉത്തർപ്രദേശ് 2, കർണാടക 1, ആന്ധ്രാപ്രദേശ് 1, പഞ്ചാബ് 1 എന്നിങ്ങനേയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവര്‍.
നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കി ജില്ലയിലെ 2 പേർക്കും തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ ഒരാൾക്ക് വീതവുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിൽ രോഗം സ്ഥിരീകരിച്ചയാൾ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനാണ്.