ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തികളിലൊന്നായ ഇന്ത്യയുടെ ബ്രഹ്മാസ്ത്രമാണ് മൗണ്ടെയ്ൻ കോർ സ്ട്രൈക്ക്. മലനിരകളിലെ യുദ്ധമുറകളിൽ അതിവിദഗ്ദൻമാരാണിവർ. ലോകശക്തി എന്ന് വിളിക്കപ്പെടുന്ന അമേരിക്കയ്ക്കോ, കരുത്തരായ സൈന്യം എന്നറിയപ്പെടുന്ന റഷ്യയ്ക്കോ, വലുപ്പമേറിയ സൈന്യം ഉണ്ടെന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക് പോലും ഇതു പോലൊരു മിലിട്ടറി വിഭാഗം ഉണ്ടാകില്ല.
വാർത്തെടുക്കുന്നത് ബംഗാളിൽ
ബംഗാളിലെ പാനാഗട്ട് ആസ്ഥാനമായുള്ള 17 മൗണ്ടെയ്ൻ സ്ട്രൈക്ക് കോറിലെ ബ്രഹ്മാസ്ത്രഗോറിയെന്നറിയപ്പെടുന്ന സേനാംഗങ്ങൾ ഇനിമുതൽ ലഡാക്കിലേയ്ക്ക് വിന്യസിക്കാൻ പോകുന്നുവെന്ന് വാർത്തകളുണ്ടായിരുന്നു. ഏതൊരു അടിയന്തര ഘട്ടത്തിലും ചൈനീസ് അതിർത്തിയിൽ വിന്യസിക്കാൻ പാകത്തിനാണ് ഇന്ത്യ ബ്രഹ്മാസ്ത്രഗോറിയെ വളർത്തിയെടുത്തിട്ടുള്ളത്. ഇവരുടെ ആസ്ഥാനം ബംഗാളാണ്.
ലക്ഷ്യം ചൈന
ദുർഘട മലനിരകളിലും അതിശൈത്യ കാലാവസ്ഥയിലും പൊരുതാൻ വിദഗ്ദ പരിശീലനം നേടിവരാണിവർ. 14,000 അടി ഉയരമുള്ള കിഴക്കൻ ലഡാക്കിൽ, ഏത് കാലാവസ്ഥയിലും ചൈനയ്ക്ക് മേൽ പ്രഹരമേൽപ്പിക്കാൻ കഴിയുന്നവരാണിവർ. ലോകത്തെ ഏറ്റവും പൊക്കം കൂടിയ സൈനിക പോസ്റ്റ് ഇന്ത്യയുടേതാണ്. അവിടങ്ങളിൽ പരിശീലനം നേടിയ ഇവർ മറ്റൊരു രാജ്യത്തെ സൈനികർക്കും ലഭിക്കാത്ത അതികഠിനമായ വൈദഗ്ദ്യം നേടിയിരുന്നു. ശത്രുവിനു മേൽ പടർന്ന് കയറുന്ന സ്വഭാവക്കാരാണിവർ.ശത്രുവിനു യാതൊരു വിധത്തിലുള്ള ദയയും ഇവരിൽ നിന്ന് ലഭിക്കില്ല. ബ്രഹ്മാസ്ത്ര കോർപ്സ് സ്ഥാപിക്കാൻ ഇന്ത്യ നീക്കങ്ങൾ തുടങ്ങിയതു തന്നെ ചൈനയെ മനസിൽ കണ്ടുകൊണ്ടാണ്.
വിദേശ സൈന്യങ്ങൾ ഒന്നടങ്കം ഭയപ്പെടുന്ന സൈനിക വിഭാഗമാണ് ബ്രഹ്മാസ്ത്രഗോർ. ബംഗാൾ, പഞ്ചാബിലെ പത്താൻകോട്ട് എന്നിവിടങ്ങളിലായി രണ്ട് ഡിവിഷനുകളിൽ മാത്രം 45,000 വീതം സേനാംഗങ്ങളാണുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് ഇവരെ രംഗത്തിറങ്ങുന്നത്. ഇവർ ശത്രുവിനെ ആക്രമിച്ച് കീഴടക്കും.