covid-19

ബെംഗളൂരു: കൊവിഡ് രോഗിയും പൊലീസ് കേസ് പ്രതിയുമായ യുവാവ് സെക്യൂരിറ്റിയുടെ ശരീരത്തിൽ തുപ്പിയതിന് ശേഷം ആശുപത്രിയിൽ നിന്നും ഓടിരക്ഷപ്പെട്ടു. ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ ഇന്നലെയാണ് സംഭവം നടന്നത്.

ചൊവ്വാഴ്ചയാണ് യുവാവ് ആശുപത്രിയിൽ അഡ്മിറ്റായത്. ഒരു ആക്രമണവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരിൽ പൊലീസ് കേസ് എടുത്തിട്ടുണ്ടെന്നും യുവാവിനെ കാണാതായതിനെത്തുടർന്ന് അന്വേഷണം നടക്കുന്നുണ്ടെന്നും ബെംഗളൂരു ഡെപ്യൂട്ടി കമ്മീഷണർ രോഹിണി സെപാത് കട്ടോച്ച് പറഞ്ഞു.

കൊവിഡ് ചികിത്സയിലിരിക്കുന്ന രോഗി ആശുപത്രിയിൽ നിന്നും രക്ഷപ്പെടുന്നത് ബെംഗളൂരുവിൽ ഇതാദ്യത്തെ സംഭവമാണ്.

മുൻപ്, ബെംഗളൂരുവിൽ കണ്ടെയ്ൻമെന്റ് സോണിൽ ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് റോഡ്‌ഷോ നടത്തിയ ജെ.ഡി.എസ് നേതാവ് ഇമ്രാൻ പാഷയെ ജൂൺ ഏഴിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പാഷ രോഗമുക്തി നേടി ഡിസ്ചാർജ് ആയതോടെ ഇദ്ദേഹത്തെ സ്വീകരിക്കാൻ നിരവധി ആളുകൾ തടിച്ചുകൂടുകയും റോഡ്‌ഷോ നടത്തുകയും ചെയ്തിരുന്നു.