pg

ന്യൂഡൽഹി: തന്നെ ഭീഷണിപ്പെടുത്തി യു പി സർക്കാർ അവരുടെ സമയം പാഴാക്കേണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. യോഗി ആദിത്യനാഥ് സർക്കാർ കൊവിഡിനെ നേരിടുന്നതിൽ പരാജയപ്പെട്ടു. ഒരു പൊതു പ്രവർത്തക എന്ന നിലയിൽ യു പിയിലെ ജനങ്ങളെ സേവിക്കുക എന്നതാണ് തന്റെ കടമ. സർക്കാരിന്റെ അജണ്ടക്കെതിരെ സത്യം വിളിച്ചുപറയുമെന്നും ട്വിറ്ററിലെ പോസ്‌റ്റിലൂടെ പ്രിയങ്കാ ഗാന്ധി അറിയിച്ചു. സത്യം പറയുന്നതിനെതുടർന്ന് യു പി സർക്കാർ അവരുടെ വിവിധ വകുപ്പുകളിലൂടെ തന്നെ ഭീഷണിപ്പെടുത്തുകയാണ്.

ആഗ്ര ജില്ലയിൽ കൊവിഡ് മരണനിരക്ക് ഉയർന്നുവെന്ന പ്രിയങ്കയുടെ പ്രസ്താവന 24 മണിക്കൂറിനകം പിൻവലിക്കണമെന്ന് ആഗ്ര ഭരണകൂടം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രിയങ്ക യു പി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയത്.താൻ ഇന്ദിരാഗാന്ധിയുടെ ചെറുമകളാണെന്നും മറ്റു ചില നേതാക്കളെപ്പോലെ ബി.ജെ.പിയുടെ അപ്രഖ്യാപിത വക്താവാകാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.