singvi

ന്യൂഡൽഹി: കോൺഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ അഭിഷേക് മനു സിംഗ്‍വിക്ക് കൊവിഡ്. രോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂലായ് ഒമ്പത് വരെ സിംഗ്‍വിയോട് ഹോം ഐസൊലേഷനിൽ പോകാൻ നിർദ്ദേശിച്ചു. 23ന് വീഡിയോ കോൺഫറൻസ് വഴി സിംഗ്‍വി കേസ് വാദിച്ചിരുന്നു.

കോടതികളിലെ നിരവധി ജീവനക്കാർക്കും അഭിഭാഷകർക്കും ജഡ്ജിമാർക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം പാചകക്കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ സുപ്രീം കോടതിയിലെ മുതിർന്ന ജഡ്ജിയും കുടുംബവും ക്വാറന്റൈനിൽ പോയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് കോടതി നടപടികൾ നിയന്ത്രിക്കാൻ മദ്രാസ് ഹൈക്കോടതി തീരുമാനിച്ചിരുന്നു. ഗുജറാത്തിൽ മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയേയും അമ്മയെയും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിലാക്കി.