sindhoor

ഗുവാഹത്തി: ആചാരപ്രകാരമുള‌ള സിന്ദൂരവും ശംഖ് വളയും അണിയാൻ താൽപര്യപ്പെടാത്ത ഭാര്യയിൽ നിന്നും യുവാവിന് വിവാഹമോചനം നൽകി ഗുവാഹത്തി ഹൈക്കോടതി. ചീഫ് ജസ്‌റ്റിസ് അജയ് ലാംബയും ജസ്‌റ്റിസ് സൗമിത്ര സൈകിയയുമടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ചത്.

2012ൽ വിവാഹിതരായ യുവാവും ഭാര്യയും തുടക്കം മുതൽ തന്നെ തമ്മിൽ തർക്കമുണ്ടായിരുന്നു. 2013 ജൂൺ മാസം മുതൽ ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നു. മുൻപ് ഭാര്യയ്ക്കെതിരെ കുടുംബകോടതിയിൽ യുവാവ് നൽകിയ വിവാഹമോചന ഹർജിയിലെ ഭാര്യക്കെതിരെ ആരോപണം കുടുംബകോടതി തള്ളിക്കളഞ്ഞു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ യുവാവ് ഹർജി നൽകിയത്.

തന്നെ നിരന്തരം പീഡിപ്പിക്കുന്നു എന്നാരോപിച്ച് യുവാവിനും കുടുംബത്തിനുമെതിരെ മുൻപ് ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആ ആരോപണവും തെളിയിക്കപ്പെട്ടിരുന്നില്ല. ഇത്തരത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ അനാവശ്യമായി നൽകിയ കേസ് അവരോടുള‌ള ക്രൂരതയാണെന്ന് ഹൈക്കോടതി പറഞ്ഞു. സിന്ദൂരവും ശംഖ് വളയും അണിയാൻ തയ്യാറാകാത്തത് ഭർത്താവുമൊത്തുള‌ള ബന്ധം അംഗീകരിക്കുന്നില്ല എന്നതിന് തെളിവാണ് അതിനാലാണ് യുവാവിന് ഭാര്യയിൽ നിന്ന് കോടതി ജാമ്യം അനുവദിച്ചത്. കോടതി ഉത്തരവിൽ വ്യക്തമാക്കി.