mehaboob
മെഹബൂബ്

മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജ് നിരീക്ഷണ സെല്ലിൽ നിന്നും രക്ഷപ്പെട്ട റിമാൻഡ് പ്രതി പൊന്നാട് സ്വദേശി കുറ്റിക്കാട്ടിൽ മെഹബൂബിനെ (22) കൊണ്ടോട്ടി സി.ഐ കെ. ബിജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം പിടികൂടി. ഇക്കഴിഞ്ഞ ഏഴിന് പുലർച്ചെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പുറത്തു കടന്ന റിമാൻഡ് പ്രതികളായ റംഷാദും മെഹബൂബും ആശുപത്രി പരിസരത്ത് നിറുത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. റംഷാദിന്റെ പേരിൽ നിരവധി മോഷണക്കേസുകൾ ജില്ലയ്ക്കകത്തും പുറത്തും ഉണ്ട്. മെഹബൂബ് വാഴക്കാട് സ്റ്റേഷനിൽ പോക്‌സോ കേസിലാണ് പിടിയിലായത്. പുലർച്ചെ മെഹബൂബ് വീട്ടിൽ വന്ന് പണവും വസ്ത്രവും എടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. റംഷാദിനെക്കുറിച്ചുള്ള സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. പിടികൂടിയ പ്രതിയെ മഞ്ചേരി സ്റ്റേഷനിൽ ഹാജരാക്കി. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്' , സത്യനാഥൻ മനാട്ട് , ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ, പി. സഞ്ജീവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.