ചിറ്റൂർ: സ്വന്തമായി സ്ഥലവും വീടും റേഷൻകാർഡും ഇല്ലാതെ എരുത്തേമ്പതി രാജീവ് കോളനിയിലെ പുറമ്പോക്കിൽ താമസിക്കുന്ന സുബ്രഹ്മണ്യന്റെ കുടുംബത്തിന് റേഷൻ കാർഡ് ലഭ്യമാക്കാൻ നടപടിയായി. മാനസിക രോഗിയായ ഭാര്യ അമൽ, പത്താം ക്ലാസിൽ പഠിക്കുന്ന മകൾ ഈശ്വരി എന്നിവരടങ്ങുന്ന കുടുംബം വർഷങ്ങളായി പുറമ്പോക്കിൽ മഴയും വെയിലുമേറ്റ് കഴിയുന്നത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കൊഴിഞ്ഞാമ്പാറ റേഷനിംഗ് ഇൻസ്‌പെപെക്ടർ സ്ഥലത്തെത്തി അന്വേഷണം നടത്തി. നിജ സ്ഥിതി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് ഈ കുടുംബത്തിന് ഉടൻ തന്നെ റേഷൻ കാർഡ് നല്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.
വർഷങ്ങളായി ഈ സ്ഥലത്തു സ്ഥിരതാമസമായിട്ടും സുബ്രഹ്മണ്യനും മാനസിക രോഗിയായ ഭാര്യ അമലിനും  ആധാർ കാർഡോ മറ്റ് സർക്കാർ രേഖകളോ ഇല്ല. മകൾ ഈശ്വരിക്കുമാത്രമാണ് ആധാർ ഉള്ളത്. ആധാർ ലഭ്യമാക്കാനുള്ള നിർദ്ദേശങ്ങൾ നല്കിയിട്ടുണ്ട്. ഇവർക്ക് ഉടൻ തന്നെ റേഷൻ കാർഡ് ലഭ്യമാക്കുമെന്ന് കൊഴിഞ്ഞാമ്പാറ ആർ.ഐ പരീത പറഞ്ഞു.