27-vellakettu
നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിലെ വെള്ളക്കെട്ട്‌

നാരങ്ങാനം: നവീന രീതിയിലുള്ള റോഡ് നിർമ്മാണം പൂർത്തിയായപ്പോഴും നാരങ്ങാനം ആലുങ്കൽ ജംഗ്ഷനിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല. ഇരുപത്തിമൂന്ന് കോടി മുടക്കി അത്യാധുക ബി.എം. ആൻഡ് ബി സി ടാറിംഗ് പൂർത്തിയാക്കിയ കോഴഞ്ചേരി- മണ്ണാറക്കുളഞ്ഞി റോഡിൽ ആലുങ്കൽ ജംഗ്ഷനിലാണ് വെള്ളക്കെട്ട് . മണ്ണുമൂടിക്കിടന്ന കലുങ്ക് പുനർനിർമ്മിച്ചിട്ടില്ല. മുകളിൽ നിന്നുള്ള തോട് വന്നുചേരുന്നതും ഈ ജംഗ്ഷനിലാണ്. കാനയും നിർമ്മിച്ചിട്ടില്ല. മാവേലി സൂപ്പർ മാർക്കറ്റ് ഉൾപ്പെടെ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് കടന്നുചെല്ലാൻ കഴിയാത്ത അവസ്ഥയാണ്. ചെളിയും വെള്ളവും കെട്ടിക്കിടക്കുന്നതിനാൽ വാഹനങ്ങൾ പോകുമ്പോൾ മലിനജലം കടകൾക്കുള്ളിലേക്കും സമീപത്ത് നിൽക്കുന്നവരുടെ ദേഹത്തേക്കും തെറിക്കും. ജംഗ്ഷന്റെ രണ്ടുഭാഗവും ഉയർന്നുകിടക്കുന്നതിനാൽ മഴ തുടങ്ങുമ്പോഴേ ഇവിടെ വെള്ളക്കെട്ട് രൂപപ്പെടും. ജംഗ്ഷനിൽ നിന്ന് ആലുങ്കൽ നെല്ലിക്കാലാ റോഡിലേക്ക് തുറന്നിരുന്ന കലുങ്ക് ഇപ്പോൾ കാണാനേയില്ല. ഓട പൂർണമായും മൂടിയ നിലയിലാണ്. അടിയന്തിരമായി കാനയും കലുങ്കും നിർമ്മി

ക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.