locust

വെട്ടുകിളി ശല്യം രാജ്യത്തിനകത്തും പുറത്തും രൂക്ഷമായി തുടരുകയാണ്. വെട്ടുകിളി ശല്യം രൂക്ഷമായതോടെ പാക്കിസ്ഥാനില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. വെട്ടുകിളി ശല്യം ഒഴിവാക്കാന്‍ കുറച്ച് ഗ്രാമവാസികള്‍ ചെയ്ത വിചിത്രമായ ഒരു കാര്യമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തങ്ങളുടെ കൃഷികള്‍ നശിപ്പിക്കുന്ന വെട്ടുകിളികളെ പിടിച്ച് ബിരിയാണി വച്ചിരിക്കുകയാണ് ഗ്രാമത്തിലെ ചില അന്തേവാസികള്‍ ചേര്‍ന്ന്.

ബിരിയാണിയ്ക്ക് പുറമേ കറികളും പൊരിച്ചതും എല്ലാം ഗ്രാമവാസികള്‍ പരീക്ഷിക്കുകയാണ്. ജീവനോടെ ഇവയെ പിടികൂടി ചാക്കിലാക്കി വില്‍ക്കുന്ന കച്ചവടകാരുമുണ്ട്. വെട്ടുകിളി ബിരിയാണിയും കറികളും മെനുവില്‍ ഉള്‍പ്പെടുത്തി ഹോട്ടലുകള്‍ വില്‍പ്പനയും ആരംഭിച്ചു.

എങ്ങനെയാണ് വെട്ടുകിളി പാചകം എന്ന കാര്യം സമൂഹ മാദ്ധ്യമങ്ങളില്‍ തിരയുന്നവരുടെ എണ്ണവും കുറവല്ല. അതേസമയം, രാജ്യത്തെ കൃഷിയിടങ്ങള്‍ നശിപ്പിച്ച് മുന്നേറുന്ന വെട്ടുകിളികളെ നശിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം തുടരുകയാണ്. ഉത്തരേന്ത്യയില്‍ ആയിരകണക്കിന് ഹെക്ടര്‍ കൃഷി നശിപ്പിച്ച വെട്ടുകിളികള്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരി, നീലഗിരി ജില്ലകളില്‍ എത്തിയതായും റിപ്പോര്‍ട്ടുണ്ട്.