monisha-

അന്തരിച്ച മലയാളത്തിന്റെ പ്രിയ നടി മോനിഷയ്ക്ക് 1986ൽ അഭിനയത്തിനുള്ള ദേശീയ അവാർഡ് കൊടുത്തതിനെ വിമർശിച്ച്‌ എഴുത്തുകാരി ശാരദക്കുട്ടി. നിർജ്ജീവമായി അഭിനയിക്കുന്ന മോനിഷയ്ക്ക് എന്തിനാണ് അവാർഡ് കിട്ടിയതെന്ന് തനിക്കിനിയും മനസിലായിട്ടില്ല എന്നാണ് ശാരദക്കുട്ടി കുറിച്ചിരിക്കുന്നത്.

'നഖക്ഷതങ്ങൾ' എന്ന ആദ്യ ചിത്രത്തിനാണ് മോനിഷയ്ക്ക് 1986ൽ മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചത്. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത സിനിമയിലെ ഗൗരി എന്ന കഥാപാത്രമാണ് മോനിഷയെ അവാർഡിന് അർഹയാക്കിയത്. 1992ൽ കരിയറിലെ ഏറ്റവും മികച്ച സമയത്താണ് അപ്രതീക്ഷിതമായുണ്ടായ അപകടത്തില്‍ൽ മോനിഷ വിട പറയുന്നത്.

എന്നാൽ ഫേസ്ബുക്ക് പോസ്റ്റിനെ വിമ‌ർശിച്ചും നിരവധി പേർ കമന്റുചെയ്യുന്നുണ്ട്. മുഖപേശികൾ വിറപ്പിക്കുന്നതാണ് അഭിനയമെന്ന മാമൂൽ നിർവ്വചനത്തെ സ്മിത പാട്ടീലും ശബാന അസ്മിയുമൊക്കെ പൊളിച്ചെഴുതിയ ദശബ്ദത്തിൽ മോനിഷ പുനഃസ്ഥാപനാതീതമായ (unreplaceable) വേഷപ്പകർച്ചയാണ് നടത്തിയതെന്ന് ചിലർ അഭിപ്രായപ്പെപ്പെട്ടിട്ടുണ്ട്. ഒരു വേലക്കാരി പെൺകുട്ടിയുടെ സാന്നിധ്യത്തെ യാഥാർത്ഥ ജീവിതത്തിലെന്ന പോലെ ഒരു അസാന്നിധ്യമായി(നിറഞ്ഞുനിൽക്കുമ്പോഴും നിലനിൽപ്പ് നിഷേധിക്കപ്പെടുന്ന അവസ്‌ഥ) അനുഭവിപ്പിക്കുവാൻ ആ നടിക്കു കഴിഞ്ഞു... അതു തന്നെയായിരിക്കണം ജൂറിയേയും ആകർഷിച്ചെന്നും പറയുന്നുണ്ട്. തന്റെ വേലക്കാരിയായ നായിക പെരുമാറേണ്ടത് ലളിതവും സൂക്ഷ്മവും ആയിരിക്കണം എന്ന് ഹരിഹരന് ഉണ്ടെന്ന് സിനിമ കണ്ടപ്പോൾ തോന്നിയെന്നും ചിലർ കുറിച്ചു.

ശാരദക്കുട്ടിയുടെ കുറിപ്പ്:

മോനിഷ എന്ന നടിക്ക് എന്തിനാണ് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കിട്ടിയതെന്ന് എനിക്കിപ്പോഴും മനസ്സിലായിട്ടില്ല. ആരോടൊക്കെ ആയിരിക്കും അന്നവര്‍ മത്സരിച്ചിരിക്കുക?ആരൊക്കെ ആയിരുന്നിരിക്കും ജൂറി അംഗങ്ങള്‍? മലയാളത്തില്‍ നിന്നുള്ള ജൂറി അംഗം ആരായിരുന്നിരിക്കും?

നഖക്ഷതങ്ങള്‍ കാണുമ്ബോഴൊക്കെ ഇതേ സംശയങ്ങള്‍ ആവര്‍ത്തിച്ച്‌ തോന്നുകയാണ്. ഇങ്ങനെ യാതൊരു ചലനങ്ങളുമില്ലാത്ത ഒരു മുഖം മലയാളത്തില്‍ മറ്റൊരു നടിയിലും ഞാന്‍ കണ്ടിട്ടില്ല. പിന്നീടും എല്ലാ സിനിമകളിലും ആ നിര്‍ജ്ജീവത അവര്‍ പുലര്‍ത്തി.എന്റെ മാത്രം തോന്നലാകുമോ ഇത്?