ന്യൂഡൽഹി: വിമാന ഇന്ധനത്തിന്റെ വില എണ്ണക്കമ്പനികൾ കൂട്ടി. അമ്പതുശതമാനം വർദ്ധന ഇന്നുതന്നെ പ്രാബല്യത്തിൽ വരികയും ചെയ്തു.കഴിഞ്ഞമാസം കിലോലിറ്ററിന് 22,544രൂപയായിരുന്നു. വിലവർദ്ധിച്ചതോടെ അത് 33,575 രൂപയായി. വില കൂട്ടിയത് ലോക്ക്ഡൗൺമൂലം കടുത്ത പ്രതിസന്ധിയിലായ വിമാനക്കമ്പനികൾക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്. പാചക വാതകം, പെട്രോൾ, ഡീസൽ എന്നിവയ്ക്കൊപ്പം വിമാന ഇന്ധനത്തിന്റെയും വില എണ്ണക്കമ്പനികൾ ഇടയ്ക്കിടെ പരിഷ്കരിക്കുന്നുണ്ട്. ഇന്ന് പാചകവാതകത്തിന്റെ വില കൂട്ടിയിരുന്നു.