തിരുവനന്തപുരം: കരിച്ചന്ത, പൂഴ്ത്തിവയ്പ് തുടങ്ങിയവ തടയുന്നതിനായി ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 15 സ്ഥാപനങ്ങൾക്കെതിരെ നടപടി. ലൈസൻസ് ഇല്ലാതെ വില്പന നടത്തിയതും അളവിലും തൂക്കത്തിലും ക്രമക്കേട് വരുത്തി വിതരണം ചെയ്ത കടകൾക്കെതിരെയുമാണ് നടപടിയെടുത്തത്. വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ തിരുവനന്തപുരം യൂണിറ്റ് ഡെപ്യൂട്ടി പൊലിസ് സൂപ്രണ്ട് എ. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പൊലീസ് ഇൻസ്‌പെക്ടർ പ്രസാദ്.എം, റേഷനിംഗ് ഇൻസ്‌പെക്ടർ അജിത്ത് കുമാർ, പൊലീസ് ഉദ്യോഗസ്ഥന്മാരായ മനോജ്, അശ്വിൻ എന്നിവർ പങ്കെടുത്തു.