ന്യൂഡൽഹി: പി.എം കെയേഴ്‌സ് പദ്ധതി വിവരാവകാശ പരിധിയിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. പദ്ധതിയിലേക്ക് ലഭിച്ച തുക എത്രയാണെന്നും ആ തുക ഏതൊക്കെ ആവശ്യത്തിനായി ചെലവാക്കിയെന്നതും വെബ്‌സൈറ്റിൽ ഇടണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകാനാകില്ലെന്ന് നേരത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.എന്നാൽ പി.എം കെയേഴ്‌സ് പദ്ധതി സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിയമ പരിധിയിൽ വരുമെന്നുമാണ് ഹർജിയിൽ പറയുന്നത്.