തിരുവനന്തപുരം: കൂട്ടമാനഭംഗത്തിന് ശേഷംതന്നെയും അഞ്ചുവയസുകാരനായ മകനെയും ഭർത്താവ് ക്രൂരമായി മർദ്ദിച്ചെന്നും സിഗററ്റ് കത്തിച്ച ശേഷം ദേഹത്ത് കുത്തി പൊള്ളിച്ചെന്നും കഠിനംകുളത്ത് കൂട്ടമാനഭംഗത്തിനിരയായ യുവതി പറഞ്ഞു.കേസ് കൊടുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനമെന്നും യുവതി പറഞ്ഞു.
കുട്ടിയെ സമീപത്തുളള വീട്ടിലാക്കിയശേഷം തിരിച്ചുവരുമെന്ന് ഉറപ്പുനൽകിയ ശേഷം ഇറങ്ങിയോടുകയായിരുന്നു. ഉപദ്രവിച്ചവരെ മുമ്പ്കണ്ട് പരിചയമില്ല. എന്നാൽ ഭർത്താവ് അവരുടെ പേരുകൾ പറയുന്നത് കേട്ടിട്ടുണ്ട്. കണ്ടാൽ തിരിച്ചറിയാം. പുതുക്കുറിച്ചിയിലെ വീട്ടിൽവച്ചാണ് മദ്യം നൽകിയത്. അവിടെ മദ്യസൽക്കാരം നടക്കുമ്പോൾ വീട്ടുടമയുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നു-യുവതി പറയുന്നു.
ഇന്നലെ വൈകിട്ട് നാലരയോടെ യുവതിയെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ഭർത്താവും ആറു സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചത്. രക്ഷപ്പെട്ടോടിയ യുവതിയെ നാട്ടുകാരാണ് കണിയാപുരത്തുള്ള സ്വന്തം വീട്ടിൽ എത്തിച്ചത്.ചിറയിൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി.ഭർത്താവും മൂന്ന്സുഹൃത്തുക്കളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.