delhi-cm-

ന്യൂഡൽഹി: കൊവിഡ് വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ആശുപത്രികളെയും ഡോക്ടർമാരെയും ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഡൽഹി മെഡിക്കൽ അസോസിയേഷൻ. ഗംഗാറാം ആശുപത്രിക്കെതിരെ സർക്കാർ കേസ് എടുത്തത് അപലപനീയമെന്നും ഡൽഹി മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കി.

കിടക്കകളില്ലെന്ന് ചൂണ്ടിക്കാട്ടി കൊവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിച്ച സാഹചര്യത്തിലാണ് സ്വകാര്യ ആശുപത്രികള്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. ഇതിന് പിന്നാലെ പരിശോധനാ ഫലം സര്‍ക്കാര്‍ ആപ്പില്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗംഗാറാം ആശുപത്രിക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തത്. പകര്‍ച്ച വ്യാധി പ്രതിരോധ നിയമപ്രകാരം ഡൽഹി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. ഇതിനെതിരെയാണ് ഡൽഹി മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയത്.

ചികിത്സാ പ്രതിസന്ധി തുടരുന്നതിനിടെ സ്വകാര്യ ആശുപത്രികള്‍ക്ക് കടിഞ്ഞാണിടാനുള്ള നീക്കം കെജ്രിവാള്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ആശുപത്രിക്കിടക്കകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയെടുക്കുമെന്നും കെജ്രിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.