തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ആരോഗ്യ വകുപ്പ് ജീവനകാർക്കും കർശന നിർദേശം നൽകി ആരോഗ്യവകുപ്പ് മാർഗനിർദേശം പുറത്തിറക്കി. കൊവിഡ് രോഗികളുമായി ഇടപ്പെട്ട ജീവനക്കാർ നിരീക്ഷണത്തിൽ പോകണമെന്നാണ് മുന്നറിയിപ്പ്. സ്ഥാപന മേധാവികൾ ഇക്കാര്യം ഉറപ്പ് വരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ഏതെങ്കിലും സാഹചര്യത്തിൽ കൊവിഡ് രോഗികളുമായി ഇടപെട്ടവർ നിർബന്ധമായും നിരീക്ഷണത്തിൽ കഴിയണം. ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോകുന്ന കാലയളവ് കൃത്യമായി രേഖപ്പെടുത്തി സ്ഥാപനത്തില്‍ രേഖപ്പെടുത്തണം. സമ്പര്‍ക്ക വിലക്കില്‍ കഴിയുന്ന ജീവനക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടറുടേതാണ് നിർദേശം. സംസ്ഥാനത്ത് കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് വിവരം.