തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ക്‌ഡൗൺ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ വിശ്വാസികൾക്കായി തുറന്നു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിയിലുള്ള ഭൂരിഭാഗം ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ ദര്‍ശനം അനുവദിച്ചു തുടങ്ങി.
അതേസമയം ഇന്നലെ ആഹ്വാനം ചെയ്‌തതനുസരിച്ച് ഹിന്ദു ഐക്യവേദിയുടെയും ക്ഷേത്രസംരക്ഷണ സമിതിയുടെയും കീഴിലുള്ള ക്ഷേത്രങ്ങൾ തുറന്നിട്ടില്ല. ഗുരുവായൂരില്‍ രാവിലെ ഒമ്പതര മുതല്‍ ഉച്ചയക്ക് ഒന്നരവരെയാണ് ദര്‍ശനം. മിക്കയിടത്തും കർശന നിബന്ധനകളോടെയാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്.
തലസ്ഥാന നഗരത്തിലെ പ്രധാന ആരാധാനലായങ്ങളായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, ആറ്റുകാല്‍ ക്ഷേത്രം, പാളയം ജുമാ മസ്ജിദ്, പട്ടം സെന്‍റ് മേരീസ് കത്തീഡ്രല്‍ ,പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രല്‍ എന്നിവ തുറക്കില്ല. പഴവങ്ങാടി ഗണപതി ക്ഷേത്രം , വേളി സെന്‍റ് തോമസ് പള്ളി, വെട്ടുകാട് പള്ളി എന്നിവയിലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നുവരെ ഭക്തര്‍ക്ക് പ്രവേശനം ഉണ്ടാവില്ല.
കോഴിക്കോട് സാമൂതിരി രാജയുടെ ട്രസ്റ്റിന് കീഴിലുള്ള 48 ക്ഷേത്രങ്ങളിലും നിയന്ത്രണം തുടരും. തുറക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാനത്തെ മിക്ക മുസ്‌ലിം പള്ളികളും. കോഴിക്കോട്, മലപ്പുറം ജില്ലകളിലൊഴികെ സംസ്ഥാനത്തെ ഹോട്ടലുകളും മാളുകളും ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.