ശാസ്താംകോട്ട: ശൂരനാട് പ്രതിഭാ ജംഗ്ഷനിൽ യുവാവിന് ആക്രമിച്ച് മാരകമായി പരിക്കൽപ്പിച്ച കേസിൽ ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഉഷസ് വീട്ടിൽ വിശാഖിനെ (26) ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ആറിനനായിരുന്നു കേസിനാസ്പദമായ സംഭവം. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അരുൺ ഭവനിൽ അരുണാണ് (25) പരിക്കേറ്റ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഒളിവിൽ പോയ പ്രതിയെ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. വിശാഖ് മുമ്പ് ഗുണ്ടാ ആക്ടിൽ ഉൾപ്പെട്ട് നടപടി നേരിട്ടുള്ളയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ശൂരനാട് സി.ഐ ഫിറോസ്, എസ്.ഐ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.