pakistan

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ പുതുതായി 5387 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും കൂടിയ കൊവിഡ് കേസുകളാണിത്. 24 മണിക്കൂറിനിടെ 83 പേര്‍ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതോടെ പാകിസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 113,702 ആയി. 2255 പേരാണ് ഇതുവരെ രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. 36, 308 പേര്‍ രോഗമുക്തി നേടി.

കൊവിഡ് കേസുകള്‍ കുറയുന്നുവെന്ന് അവകാശപ്പെട്ട് മേയ് ഒന്നു മുതലാണ് പാകിസ്ഥാനില്‍ ഭാഗിക ഇളവുകള്‍ നല്‍കിയത്. മേയ് 22 മുതല്‍ സമ്പൂര്‍ണ ഇളവുകളും നല്‍കിയിരുന്നു. കൊവിഡ് ബാധ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇടവിട്ടുള്ള ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുണ്ട്.

രണ്ടാഴ്ച ലോക്ക് ഡൗണ്‍, രണ്ടാഴ്ച ഇളവുകള്‍ എന്നിങ്ങനെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് ശുപാര്‍ശ. എന്നാല്‍ ഇത് പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. ശുപാര്‍ശ നടപ്പിലാക്കുന്നത് നിലവില്‍ പരിഗണനയിലില്ലെന്ന് പഞ്ചാബ് പ്രവിശ്യ ആരോഗ്യമന്ത്രി യസ്മിന്‍ റാഷിദ് പറഞ്ഞു.