കോവളം :മഴക്കാലമായാൽ വെള്ളക്കെട്ടുണ്ടായി വീടുകൾ മുങ്ങിപ്പോകുന്ന അടിമലത്തുറ മുതൽ കരുംകുളംവരെയുള്ള തീരദേശ മേഖലയിലെ പ്രശ്നം പഠിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു.എം.വിൻസെന്റ് എം.എൽ.എയുടെ ആവശ്യപ്രകാരം കളക്ടർ നവജ്യോത് സിംഗ് ഖോസ വിളിച്ചു ചേർത്ത യോഗത്തിലാണ് വിദഗ്ദ്ധസമിതിയെ നിയോഗിക്കാൻ തീരുമാനമായത്.പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ,ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ,കരുംകുളം കോട്ടുകാൽ പഞ്ചായത്തുകളിലെ എൻജിനിയർമാർ എന്നിവരടങ്ങുന്നതാണ് സമിതി.ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ അനു.എസ്.നായർ,കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് ടി.സജി,വിവിധ വകുപ്പിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.