sabarimalaaaa

തിരുവനന്തപുരം: ശബരിമലയിൽ മാസപൂജകൾക്കായി ഭക്തരെ പ്രവേശിപ്പിക്കില്ലെന്നും ഉത്സവം ചടങ്ങായി മാത്രം നടത്താനും തീരുമാനമായി. ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.


തീർത്ഥാടകരെ അനുവദിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം ദേവസ്വം കമ്മിഷണർക്ക് കത്തുനൽകിയിരുന്നു. ചർച്ചകൾക്കുശേഷം തന്ത്രിയുടെ നിലപാട് അംഗീകരിക്കുകയായിരുന്നു. കൊവിഡ് ഭീഷണി തുടരുന്നതിനാൽ തൽകാലം ഭക്തജനസാന്നിധ്യം ഒഴിവാക്കണമെന്ന തന്ത്രിയുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ അംഗീകരിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി.
ആരാധാനാലയങ്ങൾ എന്തുകൊണ്ട്‌ തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബി.ജെ.പിയും ചോദിച്ചുക്കൊണ്ടിരുന്നു. . മദ്യശാലകൾ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങൾ സർക്കാർ തുറന്നുകൊടുക്കാത്തത് മനഃപൂർവമാണെന്നും ബി.ജെ.പിയും കോൺഗ്രസ് നേതാക്കളും നിരന്തരം ആരോപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ അനുമതിയുള്ളതിനാലാണ്‌ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചത്. മതനേതാക്കളുമായും ഇക്കാര്യം ചർച്ചചെയ്തു. - മന്ത്രി പറഞ്ഞു.

സർക്കാരുമായും ദേവസ്വംബോർഡുമായും ഒരു തരത്തിലുമുള്ള അഭിപ്രായഭിന്നതയും ഇല്ലെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരര് വ്യക്തമാക്കി.മിഥുന മാസപൂജക‌ൾക്കായി ഈ മാസം 14-ന് ശബരിമല നട തുറക്കാനിരിക്കെയാണ് തന്ത്രി ദേവസ്വം കമ്മീഷണ‌ർക്ക് ഇന്നലെ കത്ത് നൽകിയത്.