african

ജോധ്പൂർ: ആഫ്രിക്കയിൽ കണ്ടുവരുന്ന മാരകമായ മസ്തിഷ്‌ക്ക ജ്വരം രാജസ്ഥാനിൽ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. മൃഗങ്ങളിൽ വളരുന്ന ഒരു തരം ചെള്ളുകളിൽ നിന്ന് രോഗം മനുഷ്യനിലേക്ക് പകരുമെന്നാണ് മുന്നറിയിപ്പ്. നാല് മനുഷ്യരിലും 13 വളർത്തുമൃഗങ്ങളിലുമാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇത് തലച്ചോറിനെ നേരിട്ട് ബാധിക്കും. രക്തക്കുഴലുകളെ ദുർബലമാക്കി രക്തസ്രാവത്തിനും മരണത്തിനും ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

കൊവിഡ് പരിശോധനകൾക്കിടെ നാഷണൽ വൈറോളജി ഗവേഷണ കേന്ദ്രമാണ് കോംഗോ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. 2011ൽ ഗുജറാത്തിൽ കണ്ടെത്തിയ വൈറസിന്റെ സാന്നിദ്ധ്യം 2014ൽ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്‌തെങ്കിലും മനുഷ്യരെ ബാധിച്ചിരുന്നില്ലെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.