wuhan

ബോസ്റ്റൺ: കൊവിഡിൻെറ ഉത്ഭവത്തെപ്പറ്റി ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയാണെന്ന കണ്ടെത്തലുമായി പഠന റിപ്പോർട്ട്.

ഹാർവഡ് മെഡിക്കൽ സ്‌കൂൾ ഗവേഷകരാണ് ഇത് സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. 2019 ഡിസംബറിലാണ് വുഹാനിൽ വൈറസിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗികമായി ചൈന പുറത്തുവിട്ട വിവരം. എന്നാൽ അതിനു മാസങ്ങൾക്കുമുൻപേ കൊവിഡിനു സമാനമായ ലക്ഷണങ്ങൾ ആളുകൾ ഇന്റർനെറ്റിൽ തിരഞ്ഞുവെന്നും ഗവേഷക സംഘത്തിൻെറ റിപ്പോർട്ടിൽ പറയുന്നു.


കൊവിഡിന് കാരണമാകുന്ന വൈറസ് വുഹാനിൽ അന്നുതൊട്ടേയുണ്ടായിരുന്നുവെന്ന അനുമാനമാണ് പുതിയ പഠന റിപ്പോർട്ട് നൽകുന്നത്.ഒപ്പം പുറത്തു വന്നിരിക്കുന്ന ചില ഉപഗ്രഹ ചിത്രങ്ങളും വൈറസ് പിടിപെട്ടുവെന്നത് സൂചിപ്പിക്കുന്നു. ചൈനയിൽ വൈറസിന്റെ ഉത്ഭവത്തിലും ദുരൂഹതയുണ്ട് എന്നാണ് ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നത്.

2019 ആഗസ്റ്റിൽ ചൈനയിലെ വുഹാനിലുള്ള ആശുപത്രികൾക്കു മുന്നിൽ വലിയ തോതിൽ ഗതാഗതം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഉപഗ്രഹചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് ഒക്ടോബറിൽ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്. സാമൂഹികപരമായി എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ടെന്നു ഇതിൽനിന്നു വ്യക്തമാണ്. സാഹചര്യ തെളിവുകൾ അത്യാവശ്യമാണെങ്കിലും കോവിഡിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള രഹസ്യാത്മകതയിൽ പുതിയ വെളിച്ചം വീശുന്നതാണ് റിപ്പോർട്ട്.