pic

കൊച്ചി: എറണാകുളത്ത് കൊവിഡ് ബാധിച്ച പൊലീസുകാരന്റെ മുഴുവൻ യാത്രാവിവരങ്ങളും പരിശോധിച്ചെന്ന് മന്ത്രി വി.എസ് സുനിൽകുമാർ. ഇയാൾ ജോലി ചെയ്തിരുന്ന പൊലീസ് സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും നിരീക്ഷണത്തിൽ ആക്കിയെന്നും സ്റ്റേഷനിൽ എത്തിയവരുടെ വിവരങ്ങൾ ശേഖരിക്കുമെന്നും മന്ത്രി അറിയിച്ചു.

എറണാകുളം ജില്ലയിൽ നിലവിൽ പൊലീസുകാരന്‍ ഉൾപ്പെടെ, 96 പേരാണ് കൊവിഡ് പോസിറ്റീവ് ആയി ചികിത്സയിൽ ഉള്ളത്. പൊലീസുകാർക്ക് രോഗലക്ഷണങ്ങളുണ്ടായാൽ അറിയിക്കാൻ പ്രത്യേക നമ്പർ നൽകും.ആവശ്യമെങ്കിൽ കളമശരി മെഡിക്കൽ കോളേജിന് പുറമെ ഒരു സ്വകാര്യ ആശുപത്രി കൂടി കൊവിഡ് ചികിത്സാ കേന്ദ്രമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ജില്ലയിലെ ചില പഞ്ചായത്തുകളിൽ സമ്പർക്ക വിലക്കേർപ്പെടുത്തുന്നതിൽ വീഴച വരുത്തുന്നുണ്ടെന്നും ഇത് പരിശോധിക്കാൻ ഡി.ഡി.പിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊലീസുകാരന് രോഗം പകർന്നത് കൊവിഡ് സെന്ററിൽ ജോലി ചെയ്തതിൽ നിന്നാകാം എന്നാണ് കരുതുന്നത് എന്നും ഇയാളുടെ ഭാര്യ ജോലി ചെയ്തിരുന്ന കറി പൗഡർ ഫാക്ടറി താത്ക്കാലികമായി അടക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.