ആറ്റിങ്ങൽ : കളിക്കുന്നതിനിടെ കാലുകൾ കലത്തിനകത്ത് കുടുങ്ങിയ എട്ടു വയസുകാരന് ആറ്റിങ്ങൽ അഗ്നിശമന സേന രക്ഷകരായി. ഇളമ്പ കല്ലിൻമൂട് ആശാഭവനിൽ സാബുവിന്റെ മകൻ ദിൽരൂപിന്റെ കാൽമുട്ടുകളാണ് അബദ്ധത്തിൽ മടങ്ങി കലത്തിൽ കുടുങ്ങിയത്. പലതവണ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ കഴിയാതായപ്പോൾ വീട്ടുകാർ ഫയർഫോഴ്സിന്റെ സഹായം തേടുകയായിരുന്നു. ആറ്റിങ്ങൽ ഫയർ ആൻറ് റെസ്ക്യു സ്റ്റേഷനിലെ അസി.സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ളയുടെ നേതൃത്വത്തിൽ അസി. സ്റ്റേഷൻ ഓഫീസർ സജിത് ലാൽ എസ്.ഡി, സീനിയർ ഫയർ ആൻ്റ് റെസ്ക്യൂ ഓഫീസർമാരായ അനീഷ്.ജി, മനു.വി.നായർ, ഷൈൻ ജോൺ എന്നിവർ കലം മുറിച്ചുമാറ്റി യാതൊരുവിധ പരിക്കും കൂടാതെ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.