ന്യൂഡൽഹി: രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി 12 വർഷത്തിനുശേഷം പോസിറ്റീവ് ആയി.രാജ്യത്തെ മൊത്തം വിദേശനാണ്യത്തിന്റെ വരവും ചെലവും തമ്മിലുള്ള വ്യത്യാസമാണ് കറന്റ് അക്കൗണ്ട് കമ്മി. ജൂൺ പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി മിച്ചം രേഖപ്പെടുത്തും.ഇതിനുമുമ്പ് 2006-07 സാമ്പത്തിവർഷത്തെ മാർച്ച് പാദത്തിലാണ് അവസാനമായി കറന്റ് അക്കൗണ്ട് കമ്മി മിച്ചം രേഖപ്പെടുത്തിയത്.2001-02 മുതൽ 2003-04 സാമ്പത്തികവർഷംവരെ തുടർച്ചയായി മൂന്നുവർഷവും കറന്റ് അക്കൗണ്ട് കമ്മി പോസിറ്റീവായിരുന്നു.
അസംസ്‌കൃത എണ്ണ, സ്വർണം എന്നിവ ഉൾപ്പടെയുള്ളവയുടെ ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടായതാണ് ഇത്തവണ മിച്ചം രേഖപ്പെടുത്താൻ കാരണം.
രാജ്യത്തെ വിദേശനാണ്യ കരുതൽശേഖരം ആദ്യമായി 50,000 കോടി ഡോളർ പിന്നിട്ടതും അടുത്തിടെയാണ്.2019 ഒക്ടോബർ-ഡിസംബർ പാദത്തിൽ കറന്റ് അക്കൗണ്ട് കമ്മി മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 0.2ശതമാനമായി കുറഞ്ഞിരുന്നു.