തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇത്തവണ കർക്കിടക വാവ് പ്രമാണിച്ചുള്ള ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോർഡ് യോഗം തീരുമാനിച്ചു. അടുത്തമാസം 20നാണ് കർക്കടകവാവ്. കർക്കിടകവാവിനോടനുബന്ധിച്ച് തിരുവിതാംകൂർ ദേവസ്വംബോർഡിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിൽ ഭക്തർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യം എല്ലാവർഷവും ഉണ്ടാകാറുണ്ട്.
ബലിതർപ്പണത്തി
മാത്രമല്ല ബലിതർപ്പണ ചടങ്ങിന്റെ ഭാഗമായി ഭക്തജനങ്ങൾ തർപ്പണത്തിന് മുമ്പും ശേഷവും കൂട്ടായി വെള്ളത്തിൽ ഇറങ്ങുന്ന പതിവും ഉണ്ട്. നിലവിലെ സാഹചര്യത്തിൽ ഒഴിവാക്കേണ്ടതായതിനാലാണ് ബലിതർപ്പണം അനുവദിക്കേണ്ടതില്ലെന്ന് ബോർഡ് യോഗം തീരുമാനിച്ചതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.