കോഴിക്കോട്: മാപ്പുസാക്ഷിയാവാൻ തന്നെ എൻ.ഐ.എ. നിർബന്ധിച്ചുവെന്ന് പന്തീരാങ്കാവ് യു.എ.പി.എ കേസിലെ ഒന്നാം പ്രതി അലൻ ഷുഹൈബ് പറഞ്ഞു. മാപ്പുസാക്ഷിയാവാൻ എൻ.ഐ.എ ഓഫർ വച്ചുവെന്നും താൻ മാപ്പുസാക്ഷിയാകില്ലെന്നും അലൻ പറഞ്ഞു. മൂന്ന് മണിക്കൂർ പരോൾ ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് എത്തിയപ്പോഴായിരുന്നു ഇങ്ങനെ പറഞ്ഞത്. അസുഖബാധിതയായ അമ്മൂമ്മയുടെ അനുജത്തിയെ കാണാനാണ് പരോൾ ലഭിച്ചത്.
വൻ പൊലീസ് സന്നാഹത്തോടെ രാവിലെ 10.30-ഓടെ കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് എത്തിക്കുകയായിരുന്നു. ഒന്നരയോടെ വിയ്യൂർ ജയിലിലേക്ക് തിരിച്ചു കൊണ്ടുപോയി. കഴിഞ്ഞ വർഷം നവംബറിലാണ് അലനേയും താഹയേയും അറസ്റ്റുചെയ്തത്.