cpm

കൊച്ചി: സി.പി.എം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുളള നടപടി തീരുമാനിക്കാൻ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം എറണാകുളത്ത് തുടങ്ങി. സക്കീർ ഹുസൈനെ യോഗത്തിലേക്ക് വിളിച്ചു വരുത്തിയിട്ടുണ്ട്. കേന്ദ്രകമ്മറ്റി അംഗം എ.വിജയരാഘവൻ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കടുത്ത നടപടി ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അനധികൃതസ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടാണ് സക്കീർ ഹുസൈനെതിരെ പരാതി ഉയർന്നത്. ഇയാൾക്ക് നാല് വീടുകളുണ്ടെന്നും ഇതുണ്ടാക്കാനുള്ള പണം ക്രമക്കേടുകളിലൂടെയാണ് സമ്പാദിച്ചത് എന്നുമായിരുന്നു പരാതി. തുടർന്ന് ജില്ലാകമ്മിറ്റി രണ്ടംഗ സമിതിയെ നിയോഗിച്ചിരുന്നു.

ക്വട്ടേഷനെന്ന പേരിൽ വ്യവസായിയെ ഭീഷണിപ്പെടുത്തൽ, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃതസ്വത്ത് സമ്പാദനം, ലോക്ക്ഡൗൺ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാർക്ക് നേരെ തട്ടിക്കയറൽ തുടങ്ങി നിരവധി ആരോപണങ്ങൾ സക്കീർ ഹുസൈനെതിരെ ഉയർന്നിരുന്നു. പ്രളയ ഫണ്ട് തട്ടിപ്പിലും സക്കീർ ഹുസൈനെതിരെ പാർട്ടി അന്വേഷണം തുടരുകയാണ്.