28-prathi-2

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ഫോട്ടോകളും വിഡിയോകളും കയ്യിൽ സൂക്ഷിച്ചതിനും പ്രചരിപ്പിച്ചതിനും യുവാക്കൾ അറസ്റ്റിൽ. 'ഓപ്പറേഷൻ പിഹണ്ട്' എന്നപേരിൽ സംസ്ഥാനം മുഴുവൻ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയിൽ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. കോന്നി ഇളകൊള്ളൂർ ഐ.ടി.സിക്കു സമീപം നാരകത്തിൻമൂട്ടിൽ തെക്കേതിൽ ടിനു തോമസ് (32), ഇടുക്കി കാമാക്ഷി എന്ന സ്ഥലത്ത് ഇപ്പോൾ താമസിച്ചു വരുന്ന പുളിക്കീഴ് സ്വദേശി വിജിത്ത് ജൂൺ (30) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇവർ.
കോന്നി പൊലീസ് ഇൻസ്‌പെക്ടർ പി.എസ്.രാജേഷാണ് ടിനു തോമസിനെ അറസ്റ്റ് ചെയ്തത്.
ഹോട്ടൽ മാനേജ്‌മെന്റ് പഠനം കഴിഞ്ഞു വിദേശത്തുപോയ ഇയാൾ ലോക്ക് ഡൗൺ കാരണം തിരികെ പോകാൻ കഴിയാതെ നാട്ടിൽ തങ്ങുകയായിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ഫോട്ടോകളും നിരന്തരമായി കാണുകയും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു. വിവിധ ടെലിഗ്രാം ഗ്രൂപ്പുകളിലൂടെയാണ് ഇയാൾ ഇവയൊക്കെ പ്രചരിപ്പിച്ചത്.
ഇത്തരം വിഡിയോകളും ഫോട്ടോകളും അടങ്ങിയ ഒരു മൊബൈൽ ഫോൺ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

ഇടുക്കി കാമാക്ഷി പ്രൈമറി ഹെൽത്ത് സെന്ററിൽ ഡോക്ടറായ വിജിത് ജൂണിനെ തങ്കമണി പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒരു ലാപ്‌ടോപ്, 5 ഹാർഡ്ഡിസ്‌ക്, 4 മൊബൈൽ ഫോണുകൾ, 8 പെൻഡ്രൈവുകൾ, 2 മെമ്മറികാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.


ഇത്തരം വീഡിയോകൾ കാണുന്നതും ഡൌൺലോഡ് ചെയ്യുന്നതും പ്രചരിപ്പിക്കുന്നതും അഞ്ചുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്.

ജില്ലാ പൊലീസ് മേധാവി