റിയാദ്: മൂന്ന് മലയാളികൾ ഗൾഫിൽ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശി സുമേഷ് സുന്ദരേശൻ (52), കൊടുവള്ളി കിഴക്കോത്ത് സ്വദേശി പുയ്യപ്പറ്റ മുഹമ്മദ് ബഷീർ (50), കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി സുനീഷ് മുണ്ടച്ചാലിൽ (59) എന്നിവരാണ് മരിച്ചത്.
സുമേഷ് സുന്ദരേശനെ അൽഹസയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊവിഡ് പരിശോധനാ ഫലം വന്നതിനുശേഷമേ മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തിരുമാനം എടുക്കുകയുള്ളൂ. മറ്റ് രണ്ടുപേരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുളള നടപടികൾ നടുന്നുവരുന്നു.
കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീർ ഇന്ന് ഉച്ചക്ക് ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റെടുത്ത് കാത്തിരിക്കുന്നതിനിടയിലാണ് മരണം കവർന്നത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
യാദിലെ കൊബൂഫിയ ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ അയമ്മദ് കുട്ടി ഹാജി, മാതാവ്: ചെറിയ ഫാത്തിമ, ഭാര്യ: സൗദ, മക്കൾ: മുഹമ്മദ് ആദിൽ, മുഹമ്മദ് ശാമിൽ, ലിയ ഫാത്തിമ.
സുനീഷ് മുണ്ടച്ചാലിൽ റിയാദ് കേളി കലാസാംസ്‌കാരിക വേദി അൽഖർജ് ഏരിയ സഹബ യൂണിറ്റംഗമാണ്. കമ്പനിയിലെ താമസ സ്ഥലത്ത് വച്ചായിരുന്നു ഹൃദയാഘാതമുണ്ടായത്. അടുത്തമാസം മകളുടെ വിവാഹത്തിന് നാട്ടിൽ പോകാനിരിക്കുകയായിരുന്നു. 29 വർഷമായി അൽ അഖ്വേൻ കോഴികന്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. കണ്ണൂർ പറശ്ശിനിക്കടവ് പുതിയപുരയിൽ ചന്ദ്രശേഖരൻനാരായണി ദമ്പതികളുടെ മകനാണ്. ജൂലാ സുനീഷാണ് ഭാര്യ. മകൾ മാളവിക.