കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തിയ കുഞ്ഞ് ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തിൽ തന്നെയാണ് കഴിയുന്നത്. കൈകാലുകളുടെ ചലന ശേഷി വീണ്ടെടുത്ത കുഞ്ഞ് അമ്മയെ നോക്കി ചിരിക്കുകയും ചെയ്തു.
കുട്ടിക്ക് ബാധിച്ച പനി ഭേദമായത് ഏറെ ആശ്വാസകരവും ശുഭകരവുമായ വാർത്തയാണെന്നാണ് ചികിത്സിക്കുന്ന ഡോക്‌ടർമാർ അറിയിച്ചത്. കഴിഞ്ഞ പതിനെട്ടാം തീയതി പുലർച്ചെയാണ് രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അച്ഛൻ കട്ടിലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചത്.