ചേർത്തല: കോടതി കവലയ്ക്ക് കിഴക്ക് ഭാഗത്തെ ബിവറേജസ് മദ്യ വില്പന ശാലയിൽ ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരനടക്കം രണ്ട് പേർക്ക് പരിക്കേറ്റു. 4.30ഓടെയായിരുന്നു സംഭവം.
സെക്യൂരിറ്റി ജീവനക്കാരൻ എസ്.എൽ പുരം കാര്യാട്ടുവെളി കമലാസനൻ (59), ലോഡിംഗ് തൊഴിലാളി ബിജു (45) എന്നിവർക്കാണ് പരിക്കേറ്റത്. ബെവ് കോ ആപ്പിൽ രജിസ്റ്റർ ചെയ്ത് ഇന്ന് ലഭിക്കേണ്ട മദ്യം ഇന്നലെ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. ഇവർക്ക് ഒപ്പമെത്തിയവർ ആക്രമണം നടത്തുകയുമായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ ഇടതു കൈ അക്രമിസംഘം തല്ലിയെടിച്ചു. തടയാനെത്തിയ ബിജുവിന്റെ തലയ്ക്കാണ് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതികളെ പിടികൂടണം
ചേർത്തല നഗരത്തിലെ സർക്കാർ മദ്യവില്പനശാലയിൽ അക്രമം നടത്തിയ മുഴുവൻ പ്രതികളെയും അടിയന്തിരമായി പിടികൂടണമെന്ന് വിദേശമദ്യ വ്യവസായ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ആലപ്പുഴ വടക്കൻ മേഖല കൺവീനർ വി.ഡി.അഭിലാഷ് ആവശ്യപ്പെട്ടു.