ചേർത്തല:പൊലീസ് പിടികൂടിയ മദ്യം കടത്തുകാരിൽ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.പൊന്നാംവെളിയിൽ പിടിച്ച പള്ളിത്തോട് സ്വദേശിക്കും കടക്കരപ്പള്ളിയിൽ പിടികൂടിയ കടക്കരപ്പള്ളി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ഇവരുടെ അറസ്റ്റിനും തുടർ നടപടികൾക്കും നേതൃത്വം നൽകിയ പട്ടണക്കാട് സ്റ്റേഷനിലെ എസ്.ഐ അടക്കമുള്ള 15 പൊലീസുകാരെ നിരീക്ഷണത്തിലാക്കി.
11 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചതോടെ തീരവും ആശങ്കയിലാണ്.പട്ടണക്കാട് 14-ാം വാർഡിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന ആറു പേർക്ക് രോഗം സ്ഥിരീകരിച്ചു.വെട്ടക്കൽ,തുറവൂർ,പളളിത്തോട് എന്നിവിടങ്ങളിലും പുതിയ കേസുകളുണ്ടായി.എഴുപുന്ന സീഫുഡ് ഫാക്ടറിയിലെ സമ്പർക്ക പട്ടികയിലുണ്ടായിരുന്ന നാലുപേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ രോഗം സ്ഥിരീകരിച്ച സമ്പർക്ക പട്ടികയിലുണ്ടായിരുന്ന 3 ബന്ധുക്കൾക്കുകൂടി രോഗം സ്ഥീരീകരിച്ചു.ഇതോടെ 14,15 വാർഡുകൾ അടച്ചിടാൻ ആരോഗ്യവകുപ്പു നിർദ്ദേശം നൽകി.പളളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രം അണുവിമുക്തമാക്കി.ഇന്ന് ആശുപത്രി പ്രവർത്തനം പുനരാരംഭിക്കും.
കെ.എസ്.ആർ.ടി.സി ചേർത്തല ഡിപ്പോയിൽ ടെക്‌നിക്കൽ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായ 14 ജീവനക്കാർക്ക് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി.