ന്യൂഡൽഹി : കൊവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ താജ്മഹൽ ഉൾപ്പെടെയുള്ള ആഗ്രയിലെ സ്മാരകങ്ങൾ തുറക്കേണ്ടതില്ലെന്ന് തീരുമാനം. താജ്മഹലിനൊപ്പം ആഗ്ര കോട്ട, അക്ബറിന്റെ ശവകുടീരം ,ഫത്തേപ്പൂർ സിക്രി തുറങ്ങിയവ തുറക്കില്ലെന്ന് ആഗ്രാ ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസം മുൻപ് അടച്ച ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ കീഴിൽ വരുന്ന രാജ്യത്തെ എല്ലാ സ്മാരകങ്ങളും ഇന്നലെ മുതൽ തുറക്കാൻ തീരുമാനിച്ചിരുന്നു. അതേസമയം, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ സ്മാരകങ്ങൾ സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയും ഇന്നലെ മുതൽ തുറന്ന് പ്രവർത്തനം പുനഃരാരംഭിച്ചു.