padmanabhaswamy

ന്യൂഡൽഹി : ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ഭരണത്തിൽ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ തിരുവിതാംകൂർ രാജകുടുംബം രാജ്യത്തെ ഉന്നത നീതിപീഠത്തിന് മുമ്പിൽ നടത്തിയ ഒമ്പത് വർഷം നീണ്ട നിയമ പോരാട്ടമാണ് വിജയം കണ്ടത്. വിജയത്തിന്റെ എല്ലാ മഹത്വവും രാജകുടുംബം സമർപ്പിക്കുന്നത് പദ്മനാഭന്റെ പാദങ്ങളിലും.

ഗുരുവായൂർ മാതൃകയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ഭരണ സംവിധാനമുണ്ടാക്കണമെന്നും, ക്ഷേത്രം സംരക്ഷിത സ്മാരകമാക്കണമെന്നും ആവശ്യപ്പെട്ട് 2009 ഡിസംബർ 18നാണ് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ

ടി.പി. സുന്ദർരാജൻ കേരള ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി നൽകിയത്. നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ,ഗുരുവായൂർ ദേവസ്വം മാതൃകയിൽ സ്വതന്ത്രഭരണ സംവിധാനമുണ്ടാക്കണമെന്ന് ജസ്റ്റിസുമാരായ സി.എൻ.രാമചന്ദ്രൻ, കെ.സുരേന്ദ്ര മോഹൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് 2011 ജനുവരി 1ന് വിധിച്ചു. ഇതിനെതിരെ തിരുവിതാംകൂർ രാജ കുടുംബത്തിന് വേണ്ടി ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമയാണ് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

പോരാട്ടത്തിന്റെ

നാൾ വഴി