ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് കുതിപ്പ് അതിരൂക്ഷമായി തുടരുന്നു. ആകെ രോഗികൾ 9 ലക്ഷം പിന്നിട്ടു. മരണം 23500 കടന്നു. ജൂലായ് 10നാണ് ആകെ കേസുകൾ എട്ടുലക്ഷം കടന്നത്. പ്രതിദിന കേസുകൾ ആദ്യമായി 29000 കടന്നു. ഞായാറാഴ്ച 29106 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 24 മണിക്കൂറിനിടെ 18850 പേർക്ക് രോഗമുക്തിയുണ്ടായതായി കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ രോഗമുക്തരുടെ എണ്ണം 553470 ആയി. രോഗമുക്തി നിരക്ക് 63.02 ശതമാനമായി ഉയർന്നു.
തമിഴ്നാട്ടിൽ കൊവിഡ് മരണം 2000 കടന്നു. 4328 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു. 66 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 1.42 ലക്ഷം പിന്നിട്ടു. ബസ് സർവീസുകൾക്കുള്ള നിയന്ത്രണം സംസ്ഥാനത്ത് ജൂലായ് 31 വരെ നീട്ടി.
മഹാരാഷ്ട്രയിൽ 6497 പുതിയ രോഗികളും 193 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 2.60 ലക്ഷം കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണം 1,05637. ആകെ മരണം 10,482.
ആന്ധ്രയിൽ 1935 പുതിയ രോഗികളും 37 മരണവും. സംസ്ഥാനത്തെ പ്രതിദിന മരണത്തിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇന്നലത്തേത്. ആകെ കേസുകൾ 31000 കടന്നു.
യു.പിയിലെ ആകെ കേസുകൾ 38000 കടന്നു. ഇന്നലെ 1654 പുതിയ രോഗികളും 21 മരണവും സംസ്ഥാനത്തുണ്ടായി.
ബീഹാറിൽ ആകെ കേസുകൾ 17000 കടന്നു. ഇന്നലെ 1116 പുതിയ രോഗികളും 9 മരണവും സ്ഥിരീകരിച്ചു.
ഒഡിഷയിൽ 616 പുതിയ രോഗികളുണ്ടായി. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു.
പശ്ചിമബംഗാളിൽ കൊവിഡ് ബാധിച്ച് ഡെപ്യൂട്ടി മജിസ്ട്രേറ്റ് മരിച്ചു. സേവനം ദേബ്ദത്ത റായ് ആണ് മരിച്ചത്.
കൊൽക്കത്ത ഹൈക്കോടതി തുറക്കുന്നത് 19 വരെ നീട്ടി.
ഡൽഹിക്ക് പിന്നാലെ മഹാരാഷ്ട്രയിലും സംസ്ഥാന യൂണിവേഴ്സിറ്റികളിലെ എല്ലാ പരീക്ഷകളും റദ്ദാക്കി.
അമിതാബ് ബച്ചിന്റെ വസതിയിലെ ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവ്